Monday 26 October 2015

NOBEL PRIZES 2015


 യുദ്ധങ്ങളുടെ ഭീകരതയും നരകയാതനകളും ദൃക്സാക്ഷികളുടെ വാക്കുകളിലൂടെ ലോകത്തിനു മുമ്പിൽ വരച്ചിട്ട ബെലറൂസിയൻ പത്ര പ്രവർത്തകയും  എഴുത്തുകാരിയുമായ  സ്വെറ്റ്ലാന അലക്ലീവിച്ചിന് സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം. നൊബേൽ നേടുന്ന ആദ്യ പത്ര പ്രവർത്തകയും പതിന്നാലാമത്തെ നിതയുമാണവർ.



പൗര സമൂഹസംഘമായ 'ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടററി' ന് സമാധാന നൊബേൽ ലഭിച്ചു. 2011- ലെ വിപ്ലവത്തിന് ശേഷം ടുണീഷ്യയിൽ ജനാധിപത്യം പടുത്തുയർത്തുന്നതിനു നിർണായക സംഭാവനകൾ നൽകിയതിനാണ് പുരസ്കാരം.


തകരാറിലാവുന്ന ഡി.എൻ.ഘടനയെ കോശങ്ങൾ എങ്ങനെ ശരിയാക്കി നിലനിർത്തുന്നുവെന്ന പഠനത്തിന് മൂന്ന് പേർക്ക് രസതന്ത്രത്തിനുള്ള നൊബേൽ.സ്വീഡൻ സ്വദേശി തോമസ് ലിൻഡാൽ, അമേരിക്കക്കാരനായ പോൾ മോഡ്രിച്ച് , തുർക്കിക്കാരൻ അസീസ് സൻസാർ എന്നിവർക്കാണ് പുരസ്കാരം.





 ന്യൂട്രിനോ കണങ്ങൾക്ക് പിണ്ഡം ഉണ്ടെന്ന് തെളിയിക്കാൻ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകൾ കണ്ടു പിടിച്ചതിന് രണ്ടു പേർക്ക് ഭൗതികശാസ്ത്ര നൊബേൽ. ജപ്പാൻ വംശജൻ തകാക്കി കാജിത, കാനഡ വംശജൻ ആർതർ ബി.മക് ഡോണാൾഡ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.




മന്ത്, റിവർ ബ്ലൈൻഡ്നസ്, മലമ്പനി എന്നിവയ്ക്ക് മരുന്ന് വികസിപ്പിച്ച മൂന്ന് ഗവേഷകർ വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ടു. അയർലൻഡ് സ്വദേശി വില്ല്യം സി.കാംബൽ, ജപ്പാൻക്കാരൻ  സന്തോഷി ഒമുറ, ചൈനക്കാരി യുയു ടു എന്നിവർക്കാണ് പുരസ്കാരം.





സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം സ്കോട്ടിഷ് വംശജനായ അമേരിക്കൻ പ്രൊഫസർ ആൻഗസ് ഡീറ്റാണ്. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ചുള്ള പഠനങ്ങളാണ്  ആൻഗസ് ഡീറ്റെണെ  പുരസ്കാരത്തിനർഹനാക്കിയത് .